ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകും; ദിഗ്‌വിജയ സിംഗ്

By Staff Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടെ പ്രത്യുൽപാദന നിരക്ക് കൂടുകയും ചെയ്‌തിട്ടുണ്ട്‌. ഈ സ്‌ഥിതി തുടർന്നാൽ രണ്ടായിരത്തി ഇരുപത്തിയെട്ടോടെ രാജ്യത്തെ ഹിന്ദു-മുസ്‌ലിം ജനസംഖ്യ നിരക്ക് തുല്യമാകുമെന്നും ആയിരുന്നു ദിഗ്‌വിജയ സിംഗ് ചൂണ്ടിക്കാണിച്ചത്.

ഭോപ്പാലിൽ വെച്ചായിരുന്നു 1951ലെ പഠന റിപ്പോർട്ടിനെ ഉദ്ധരിച്ച് മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ദിഗ്‌വിജയ സിംഗിന്റെ പരാമർശം. നിലവിൽ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങളുടെ പ്രത്യുൽപാദന നിരക്ക് കുറയുകയാണെന്ന് ദിഗ്‌വിജയ സിംഗ് പറഞ്ഞു. ജനസംഖ്യയിൽ മുസ്‌ലിങ്ങൾ പെട്ടെന്നുതന്നെ ഹിന്ദുക്കളേക്കാൾ വര്‍ധിക്കുമെന്ന സംഘ്പരിവാർ പ്രചരണങ്ങൾക്കിടെയാണ് മധ്യപ്രദേശ് കോൺഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ പ്രസ്‌താവന പുറത്തു വന്നിരിക്കുന്നത്.

നേരത്തെ ജനസംഖ്യയുടെ പേരിൽ മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും, അതിനായി തെറ്റായ പ്രചാരണ തന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

വിഷയത്തിൽ സംവാദത്തിന് വേണ്ടി ആര്‍എസ്എസ് തലവൻ മോഹൻ ഭഗവതോ, ആര്‍എസ്എസിന്റെ മറ്റ് പ്രചാരകര്‍ ആരെങ്കിലുമോ തയ്യാറാകുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. മുസ്‌ലിങ്ങള്‍ക്ക് ഒരിക്കലും ഹിന്ദുക്കളെ പിന്നിലാക്കി ഭൂരിപക്ഷ സമുദായമായി മാറാൻ കഴിയില്ലെന്ന് താൻ തെളിയിക്കാമെന്നും സിംഗ് പറഞ്ഞിരുന്നു.

Read Also: ആരാണ് ഇദ്ദേഹത്തെ വോട്ട് ചെയ്‌ത്‌ ജയിപ്പിച്ചത്? യോഗിക്കെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE