ആലപ്പുഴ: ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്ക് എതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉന്നത ഉദ്യോഗസ്‌ഥർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അരുൺ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. 2017 ഒക്‌ടോബറിലാണ് ബാങ്ക് ഉദ്യോഗസ്‌ഥനായ അരുണിന് പോലീസിന്റെ മർദ്ദനമേറ്റത്.
യുഡിഎഫ് നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ പോയ അരുൺ, ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന്, സ്‌റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുക ആയിരുന്നുവെന്നാണ് അരുണിന്റെ പരാതി. അന്ന് സിഐ ആയിരുന്ന ഡിവൈഎസ്‌പി മനോജ് കരണത്തടിക്കുകയും വൃഷണം പിടിച്ചു ഞെരിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
മറ്റു പോലീസുകാർ കുനിച്ചു നിർത്തി ഇടിക്കുകയും നടുവിന് പരിക്കേൽപ്പിക്കുകയും ചെയ്‌തു. തുടർന്ന്, അരുൺ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, നടപടി ഉണ്ടാകാതെ വന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അരുണിന്റെ മൊഴി രേഖപ്പെടുത്തിയ കമ്മീഷൻ, പോലീസുകാർക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ മാസം നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read: കോൺഗ്രസ് പാവങ്ങൾക്കായി പ്രവർത്തിക്കുന്നു, പ്രധാനമന്ത്രി അദാനിക്ക് വേണ്ടിയും; രാഹുൽ