കൊച്ചി: ഡോക്‌ടർമാരുടെ സേവനം ഉൾപ്പെടുന്ന മേഖലയും ഉപഭോക്‌തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ചികിൽസ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാൻ ഇനി തടസം ഉണ്ടാവില്ല.
ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര ഫോറങ്ങൾക്ക് പരിഗണിക്കാൻ തടസം ഉണ്ടാവില്ലെന്ന ജില്ലാ, സംസ്‌ഥാന കമ്മീഷനുകളുടെ ഉത്തരവുകളിൽ ഹൈക്കോടതി ഇടപെടാത്ത സാഹചര്യത്തിലാണ് തീരുമാനം.
കണ്ണൂർ സ്വദേശിനി തർക്ക പരിഹാര ഫോറത്തെ സമീപിച്ച സംഭവമാണ് ഹൈക്കോടതിയുടെ മുൻപിലേക്ക് എത്തിയത്. പി അംബുജാക്ഷിയാണ് 32.52 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
എന്നാൽ ഇത്തരം പരാതികൾ ഉപഭോക്‌തൃ കമ്മീഷനിൽ നിലനിൽക്കില്ലെന്നാണ് ഡോക്‌ടർമാർ വാദിച്ചത്. ഡോക്‌ടർമാരുടെ ഈ വാദം ജില്ലാ, സംസ്‌ഥാന കമ്മീഷനുകൾ തള്ളിയിരുന്നു.
Read Also: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് പരിഗണിക്കും