കറാച്ചി: പാകിസ്‌ഥാനില്‍ രാഷ്‌ട്ര പിതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമ ബോംബ് വെച്ചു തകര്‍ത്തു. ആഭ്യന്തര സംഘര്‍ഷം ശക്‌തമായ ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരത്തിലാണ് സംഭവം. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി സ്‍ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അ്ധികൃതര്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് സ്‌ഥാപിച്ച പ്രതിമയാണ് പൂര്‍ണമായും തകര്‍ക്കപ്പെട്ടത്. വിനോദ സഞ്ചാരികളെന്ന വ്യാജേന എത്തിയവരാണ് പ്രതിമക്കടുത്ത് ബോംബുകള്‍ സ്‌ഥാപിച്ചതെന്ന് പോലീസ് ഡെപ്യൂട്ടി കമീഷണറെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട് ചെയ്‌തു. സ്‍ഫോടനത്തില്‍ ജിന്നയുടെ പ്രതിമ പൂര്‍ണമായും തകര്‍ന്നു.
ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് സ്‍ഫോടക വസ്‌തു സ്‌ഥാപിച്ചതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്ന് അധികൃര്‍ അറിയിച്ചു.
ഭീകരവാദ വിരുദ്ധ നിയമപ്രകാരമാണ് കേസ് എടുത്തത്. കുറ്റവാളികള്‍ ഉടന്‍ പിടിയിലാവുമെന്ന് പോലീസ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പ്രത്യയ ശാസ്‌ത്രത്തിനെതിരായ ആക്രമണമാണ് ഇതെന്ന് ബലൂചിസ്‌ഥാനിലെ മുന്‍ ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്‌റ്റി ട്വീറ്റ് ചെയ്‌തു.
Read Also: മോൻസൺ മാവുങ്കൽ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ