തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയതായി അധികൃതര്‍ വ്യക്‌തമാക്കി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ആളുകളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ഇനി മുതല്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. ഒപ്പം തന്നെ ഗുരുവായൂർ ക്ഷേത്രത്തില്‍ നടത്തുന്ന വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം തന്നെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നത് തുടരും. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദർശനത്തിനെത്തുന്ന എല്ലാ ഭക്‌തര്‍ക്കും കോവിഡ് പരിശോധന ഫലം നിർബന്ധമാക്കിയത്. കോവിഡ് ബാധയുള്ളവരുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടര്‍ന്ന് ജില്ലാ കളക്‌ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിലവില്‍ പ്രതിദിനം വെര്‍ച്വല്‍ ക്യു സംവിധാനം വഴി 2000 പേര്‍ക്കാണ് ഗുരുവായൂരില്‍ പ്രവേശനം അനുവദിക്കുന്നത്.
Read also : മുഖ്യമന്ത്രി മോഹവാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നു; നൂറുദിന പദ്ധതികൾക്കെതിരെ ചെന്നിത്തല