ലോർഡ്‌സ്: ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റതിന് പിന്നാലെ ഇന്ത്യ അടുത്ത ലോക ചാംപ്യൻഷിപ്പിന് ഇറങ്ങുന്നു. ഓഗസ്‌റ്റ് നാലിന് തുടങ്ങുന്ന ഇംഗ്‌ളണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്‌റ്റ് 2021-23 ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മൽസരമാവും. അഞ്ച് ടെസ്‌റ്റുകളാണ് ഇംഗ്ളണ്ടിന് എതിരെ ഇന്ത്യ കളിക്കുന്നത്.
ഇതിന് ശേഷം അഞ്ചോളം പരമ്പരകളിൽ കൂടി ഇന്ത്യക്ക് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ മൽസരിക്കേണ്ടി വരും. ഇംഗ്ളണ്ടിന് പുറമെ ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ് എന്നീ ടീമുകൾക്ക് എതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകൾ. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾ ഇന്ത്യയിൽ കളിക്കാനെത്തും.
ഒരു പരമ്പരയിൽ ആകെ നേടാവുന്നത് 120 പോയിന്റാണ്. ആകെ നേടുന്ന പോയിന്റുകൾക്ക് പകരം പോയിന്റ് ശതമാനമാണ് ഫൈനലിസ്‌റ്റുകളെ തീരുമാനിക്കുക. രണ്ട് ടെസ്‌റ്റുകളുള്ള പരമ്പരയിലെ ഒരു ടെസ്‌റ്റ് ജയിക്കുന്ന ടീമിന് 60 പോയിന്റ് കിട്ടുമ്പോൾ 5 ടെസ്‌റ്റ് പാരമ്പരയിൽ ഇത് 24 പോയിന്റ് മാത്രമാണ്. ഇതോടെയാണ് പഴയരീതി മാറ്റാൻ തീരുമാനിച്ചത്.
Read Also: മിഷൻ സി; ഒരു മില്യൺ താണ്ടി ‘പരസ്‌പരം ഇനിയൊന്നും‘ ഗാനം