തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ എടുത്ത സുരേഷാണ് മരിച്ചത്. തിരുവല്ലം ജഡ്‌ജി കുന്നിൽ സ്‌ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്‌ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പടെ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് സുരേഷിനെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
എന്നാൽ ലോക്കപ്പ് മർദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപണം ഉന്നയിച്ചു. ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Most Read: നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം