വയനാട്: വയനാട്ടിൽ വീണ്ടും പനി മരണം. മൂന്ന് വയസുകാരനാണ് പനി ബാധിച്ചു മരിച്ചത്. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യസ്‌ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരാഴ്‌ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയിൽ പനി ബാധിച്ചു മരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് വയനാട്ടിൽ പനി ബാധിച്ചു നാലുവയസുകാരി മരിച്ചത്. തൃശ്ശിലേരി സ്വദേശികളായ അശോകൻ-അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്‌ച വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ചികിൽസയിലിരിക്കെയാണ് മരിച്ചത്.
Most Read: ‘ഓപ്പറേഷൻ തിയേറ്ററിലെ കാര്യങ്ങൾ സാങ്കേതിക വിഷയം’; രാഷ്‌ട്രീയ തീരുമാനമല്ലെന്ന് ആരോഗ്യമന്ത്രി