കൊച്ചി: തൃക്കാക്കരയിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. സ്‌ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്‌തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ ഘടകം കൂടി കൂട്ടിച്ചേർത്തുവെന്ന് ഇദ്ദേഹം ആരോപിച്ചു. തൃക്കാക്കര എൽഡിഎഫിന് രാഷ്‌ട്രീയമായി അത്ര സ്വാധീനമുള്ള മണ്ഡലമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും അത് കാണാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ അവിടെ സ്വാധീനമുണ്ടാക്കാൻ പരമാവധി ശ്രമിച്ചു. വോട്ടിന് വർധനവുണ്ട് പക്ഷേ എതിരാളികൾ വോട്ട് ആകെ കേന്ദ്രീകരിച്ചുവെന്നും സഹതാപത്തിന്റെ ഘടകം കൂട്ടിച്ചേർത്തുവെന്നും ഇദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് ജനവിധി വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി.
ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. എൽഡിഎഫ് വോട്ടിൽ വർധന ഉണ്ടായി. എൽഡിഎഫും യുഡിഎഫും വോട്ട് വർധിപ്പിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ 31,000 വോട്ടിന് പിറകിൽ പോയ മണ്ഡലത്തിലാണ് വോട്ട് വർധിപ്പിക്കാനായതെന്നും പി രാജീവ് പറഞ്ഞു.
Read Also: വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിന് വീണ്ടും നോട്ടീസ്