തൃശൂര്‍ കോര്‍പ്പറേഷന്‍; മേയര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനം ഇന്ന്

By Staff Reporter, Malabar News
thrissur-corporation
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ്
Ajwa Travels

തൃശൂര്‍: കോര്‍പ്പറേഷനില്‍ മേയര്‍ പദവി ആര്‍ക്കാണെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാവും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ വൈകിട്ട് ചേര്‍ന്ന ചര്‍ച്ചയിലും അന്തിമ തീരുമാനം ഉണ്ടായില്ല. വിമത കൗണ്‍സിലര്‍ എംകെ വര്‍ഗീസ് മുന്നോട്ടുവച്ച ഉപാധികളില്‍ ധാരണയാകാത്തതാണ് അനിശ്‌ചിതത്വം തുടരാന്‍ കാരണം.

നെട്ടിശേരിയില്‍ നിന്നും ജയിച്ച വിമത കൗണ്‍സിലറാണ് എം കെ വര്‍ഗീസ്. ഇദ്ദേഹത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരിക്കാനാണ് സാധ്യയെങ്കിലും വര്‍ഗീസ് മുന്നോട്ട് വച്ച ഉപാധികളില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. തദ്ദേശ സ്‌ഥാപനങ്ങളില്‍ ഭരണത്തിലേറാന്‍ ഒരു ദിവസം മാത്രം ശേഷിക്കേയാണ് തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ പദവി അടക്കമുള്ള കാര്യങ്ങളില്‍ അനിശ്‌ചിതത്വം തുടരുന്നത്.

എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് വര്‍ഗീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വിമതനെ കൂടാതെ എല്‍ഡിഎഫിന് 24ഉം യുഡിഎഫിന് 23ഉം ബിജെപിക്ക് ആറുമാണ് ഇവിടുത്തെ കക്ഷി നില.

അതേസമയം ആദ്യത്തെ മൂന്ന് വര്‍ഷം മേയര്‍പദവി നല്‍കണമെന്നാണ് വര്‍ഗീസ് സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ടുവര്‍ഷം മേയര്‍ പദവി നല്‍കാമെന്നും ഭരണത്തിലേറി ആദ്യ വര്‍ഷം മേയര്‍ പദവി നല്‍കാനാകില്ലെന്നും ആയിരുന്നു സിപിഐഎം നേതൃത്വത്തിന്റെ മറുപടി.

കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സംസ്‌ഥാന സെക്രട്ടറിയേറ്റിന് വിട്ടെങ്കിലും ജില്ലാതലത്തില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശം. വര്‍ഗീസിന് മേയര്‍സ്‌ഥാനം നല്‍കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക പാര്‍ട്ടിക്ക് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തുടര്‍ഭരണം ഉറപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി മുന്‍ നിര്‍ത്തിയാകും വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

Malabar News: മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് വിഭാഗം; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE