ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ദീപാവലി ആഘോഷത്തിനായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തരുതെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് തമിഴ്‌നാട്ടില്‍ പെയ്യുന്നത്. കഴിഞ്ഞ രാത്രി മുഴുവൻ പെയ്‌ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത് (21.5 സെന്റിമീറ്റർ). ചെന്നൈ വിമാനത്താവളത്തിൽ 11.3 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. 2015ലുണ്ടായ പ്രളയത്തിന് ശേഷം 24 മണിക്കൂറിനിടെ ഇത്രയധികം മഴ ചെന്നൈയിൽ പെയ്യുന്നത് ആദ്യമായാണെന്നാണ് വിദഗ്‌ധർ പറയുന്നത്.
ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിക്കഴിഞ്ഞു. മഴ തുടർന്നാൽ സ്‌ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. കാഞ്ചീപുരം അടക്കമുള്ള വടക്കൻ തമിഴ്‌നാട്ടിലും ശക്‌തമായ മഴയാണ്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
CM #Stalin asks people who went to their native for Deepavali to avoid coming back to #Chennai for the next 2-3 days in view of heavy rainfall. He said two NDRF teams have been deployed in Madurai and one each in Chengalpattu and Tiruvallur for relief and rescue work. pic.twitter.com/jZphVZxgBZ
— Janardhan Koushik (@koushiktweets) November 7, 2021
Read also: കള്ളപ്പണം വെളുപ്പിക്കൽ; അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു