ന്യൂഡെല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എല്‍ജെപിക്കേറ്റ തിരിച്ചടി ഭാവിയില്‍ ഗുണം ചെയ്യുമെന്ന് ചിരാഗ് പാസ്വാന്‍. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് കരുതിയ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രം ലഭിച്ച സാഹചര്യത്തിലാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം
‘തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്‌ചവെച്ചത്. ഏതാനും സീറ്റുകളില്‍ ഞങ്ങള്‍ വിജയത്തോട് അടുത്തിരുന്നു. പാര്‍ട്ടിയുടെ വോട്ട് ശതമാനം ഉയര്‍ന്നു. ഒരു സഖ്യത്തിന്റെയും പിന്തുണ ഇല്ലാതെ എല്‍ജെപി സ്‌ഥാനാര്‍ഥികള്‍ സ്വന്തം കാലില്‍ നിന്നാണ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചത്. ബിഹാര്‍ ഫസ്‌റ്റ് ബിഹാറി ഫസ്‌റ്റ് എന്ന മുദ്രാവാക്യം സമസ്‌ത മേഖലകളിലും ശക്‌തിപ്പെട്ടു. ഇത് പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യും’ -ചിരാഗ് പറഞ്ഞു.
നിതീഷ് കുമാറുമായുള്ള തര്‍ക്കം കാരണമാണ് ചിരാഗിന്റെ പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. ജെഡിയുവിനെതിരെ 135 മണ്ഡലങ്ങളില്‍ എല്‍ജെപി സ്‌ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു. അതേസമയം നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്‌ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താൽപര്യമില്ല എന്നായിരുന്നു ചിരാഗിന്റെ മറുപടി.
Read also: അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി