ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് നാളെ തുടക്കമാകും. 160 രാജ്യങ്ങളിൽ നിന്നായി 4400 അത്‌ലറ്റുകളാണ് പങ്കെടുക്കുക. സെപ്‌റ്റംബർ അഞ്ച് വരെയാണ് മൽസരം. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ അണിനിരത്തുന്നത്. റിയോ പാരാലിമ്പിക്‌സ് ഹായ് ജമ്പിൽ സ്വര്‍ണമെഡല്‍ ജേതാവായ മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യന്‍ പതാകയേന്തുക. ഇതുവരെ പാരലിമ്പിക്‌സിൽ പങ്കെടുത്തതിൽ വെച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണിത്.
ബാഡ്‌മിന്റൺ തെയ്‌ക് വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്യോ പാരാലിമ്പിക്‌സിൽ ഇത്തവണ 22 മൽസര ഇനങ്ങളാണ് ഒരുങ്ങുക.അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങള്‍ എത്തും. 11 പാരാലിമ്പിക്‌സിൽ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വര്‍ണമടക്കം 15 മെഡല്‍ നേടുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ.
അതേസമയം, അഫ്‌ഗാനിസ്‌ഥാൻ ഇത്തവണ പങ്കെടുക്കില്ല. ടീം പിൻമാറിയതായി അറിയിച്ചു. രാജ്യത്തെ രാഷ്‌ട്രീയ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത് നടന്നത് 4 കോടിയുടെ തട്ടിപ്പ്