ഇന്ത്യ-ചൈന തര്‍ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍

By Staff Reporter, Malabar News
MALABARNEWS-INDCHIN
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം വഷളാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ ഭരണ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്‌ഥന്‍.

അടുത്തയാഴ്‌ച്ച ഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്തോ-അമേരിക്കന്‍ മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഞങ്ങള്‍ എല്ലാവിധ സഹായങ്ങളും ഇന്ത്യക്ക് ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്, പ്രതിരോധ മേഖലയിലും, വിവരങ്ങള്‍ കൈമാറുന്നതിലും എല്ലാം  സേവനം നല്‍കുന്നുണ്ട്. ഇത് കേവലം അതിര്‍ത്തി തര്‍ക്കത്തില്‍ മാത്രം നല്‍കുന്ന സഹായങ്ങളല്ല, അല്ലാതെയും ഇന്ത്യയുമായി നല്ല സഹകരണത്തിലാണ്’ അദ്ദേഹം വ്യക്‌തമാക്കി.

ഉദ്യോഗസ്‌ഥന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ഉണ്ടായാലും ഇന്ത്യയോടുള്ള നിലപാട് ഇത് തന്നെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആറു മാസത്തില്‍ അധികമായി ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം അതേപടി തുടരുകയാണ്. ഇതിനിടയില്‍ നിരവധി തവണ ഇരു രാജ്യങ്ങളുടെയും സൈനിക, ഭരണ തലത്തിലുള്ള കൂടിക്കാഴ്‌ചകൾ നടന്നിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്ര ബന്ധം പുനസ്‌ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.

Read Also: വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE