ന്യൂഡെല്‍ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്‌ടോബർ 30-ന് ഡെല്‍ഹിയില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട രോഗം വന്‍കരകള്‍ താണ്ടി വ്യാപിച്ചപ്പോഴും നഗരം ജൂണ്‍ മാസത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു.
ചൈനയിലേക്ക് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി നടത്തുന്ന ആറാമത്തെ സര്‍വീസാണ് ഇത്, വുഹാനിലേക്ക് ആദ്യത്തേതും. ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍വീസ് ആരംഭിച്ചത്.
ചൈനയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഡെല്‍ഹിയില്‍ നിന്നും ഗ്യാങ്ഷുവിലേക്ക് സര്‍വീസ് നടത്താനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയിരുന്നു. ഇതിനു ബദലായാണ് വുഹാനിലേക്ക് ഡെല്‍ഹിയില്‍ നിന്നും സര്‍വീസ് നടത്താന്‍ തീരുമാനം ആയത്.
ഡെല്‍ഹിയില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനില്‍ ഇരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് (eoibeijing.gov.in) എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കാമെന് എംബസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു.
Read Also: കൊവാക്‌സിൻ ജൂണിലെത്തും; പ്രതീക്ഷയോടെ ഭാരത് ബയോടെക്