വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
നോര്‍ത്ത് കരോലൈനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലും യു.എ.ഇ.യുമായി സമാധാനക്കരാര്‍ ഒപ്പിടാന്‍ മധ്യസ്ഥത വഹിച്ചതിന് നോര്‍വേ പാര്‍ലമെന്റ് അംഗം ക്രിസ്ത്യന്‍ ടൈബ്രിങ് ജെഡെ ട്രംപിനെ 2021-ലെ നൊബേലിന് ശുപാര്‍ശ ചെയ്തിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ഇതിന് മുന്‍പ് 2017 ലും 2018 ലും ട്രംപിന് ശുപാര്‍ശ ലഭിച്ചിരുന്നു. എന്നാല്‍ രണ്ടും അര്‍ഹതപ്പെട്ടത് അല്ലായിരുന്നുവെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റി തെളിയിച്ചിരുന്നു.
National News: ആയുധങ്ങൾ ‘എയർ ഡ്രോപ്’ ചെയ്‌ത് ഭീകരർ; കശ്‌മീരിൽ പുതിയ വെല്ലുവിളി; ജാഗ്രതയോടെ ബിഎസ്എഫ്