വാഷിംഗ്‌ടൺ: അമേരിക്കയുടെ തലസ്‌ഥാനമായ വാഷിംഗ്‌ടണിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ ആണ് ട്രംപ് തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജനുവരി 24 വരെ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്.
ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രകടനത്തിന് പിന്നാലെയാണ് നടപടി വരുന്നത്. ജോ ബൈഡന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ സായുധ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്‌ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ അമേരിക്കയില്‍ ആഭ്യന്തര സുരക്ഷ ശക്‌തിപ്പെടുത്തുകയും ചെയ്‌തിരുന്നു. അമേരിക്കയിലെ 50 സംസ്‌ഥാനങ്ങളിലും സായുധ പ്രക്ഷോഭം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് എഫ്‌ബിഐ നല്‍കിയത്.
ജോ ബൈഡന്‍ പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കാൻ ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയില്‍ വീണ്ടും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിന് ശ്രമം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍.
National News: നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; വിധിയില്‍ പ്രതികരിച്ച് കര്‍ഷക സംഘടനകള്‍