കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ് മനുഷ്യ ജീവനെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം എന്നാണ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്. സര്‍ക്കാരിന്റെയും അധികൃതരുടെയും പിടിവാശി കാരണമാണ് ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ അതിയായി ദു:ഖിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ദുരവസ്ഥ ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍, സ്വാകാര്യ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ മാതൃകാ പരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണo എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കോവിഡിന്റെ പേരില്‍ പൂര്‍ണഗര്‍ഭിണിക്ക് മെഡിക്കല്‍ കോളജുകളും സ്വകാര്യ ആശുപത്രികളും യഥാസമയം ചികിത്സ നല്‍കാത്തതിന്റെ ഒടുവിലാണ് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചത്. ഗര്‍ഭിണി നേരത്തേ കോവിഡ് പോസിറ്റീവായത് ചൂണ്ടിക്കാട്ടിയാണ് പല ആശുപത്രികളും കൈയൊഴിഞ്ഞത്. ഒരാശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് 36 മണിക്കൂറോളമാണ് ഗര്‍ഭിണിക്കും കുടുംബത്തിനും ഓടേണ്ടിവന്നത്. മാധ്യമപ്രവര്‍ത്തകന്‍ കിഴിശ്ശേരി എന്‍.സി ഷരീഫ്- സഹല ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.
Related News: ചികിത്സ നിഷേധിച്ചു; കോവിഡ് മുക്ത ജൻമം നല്‍കിയ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു