മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്‌തം കട്ടപിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
രണ്ടര വയസുകാരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫായിസിനെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. ഇയാൾക്കെതിരെ ഭാര്യയും ബന്ധുക്കളുമാണ് പോലീസിൽ പരാതി നൽകിയത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുഞ്ഞിനെ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ കുട്ടി മരിച്ചതായാണ് വിവരം. കുഞ്ഞിന്റെ ദേഹത്ത് മർദ്ദനമേറ്റ് കരുവാളിച്ച പാടുകൾ ഉണ്ടായിരുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മുഹമ്മദ് ഫായിസിന്റെ പങ്ക് വ്യക്‌തമായ സാഹചര്യത്തിലാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും