തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പൂന്തുറ സ്വദേശിക്കും(35), കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിൽ ശാസ്‌തമംഗലം സ്വദേശിനിക്കുമാണ്(41) രോഗബാധ ഉണ്ടായത്.
സംസ്‌ഥാനത്ത് നിലവിൽ സിക വൈറസ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 21 ആയി ഉയർന്നു. തിങ്കളാഴ്‌ച മുതലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സിക വൈറസ് പരിശോധന ആരംഭിച്ചത്. ആദ്യ ദിനം പരിശോധിച്ച 15 സാമ്പിളുകളിലാണ് ഒരാൾക്ക് സിക സ്‌ഥിരീകരിച്ചത്. കൂടാതെ മറ്റൊരാൾക്ക് ഡെങ്കിപ്പനിയും സ്‌ഥിരീകരിച്ചിരുന്നു. ബാക്കിയുള്ള 13 പേരുടെയും ഫലം നെഗറ്റീവ് ആണ്.
രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കല്‍ ഓഫിസറോട് സ്‌ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ തന്നെ വീടുകൾക്കുള്ളിലും, പരിസരങ്ങളിലും കൊതുകുകൾ വളരാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഗർഭിണികളിൽ രോഗബാധ ഉണ്ടാകുന്നത് ഗർഭസ്‌ഥ ശിശുവിന്റെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുന്നതിനാൽ ഗർഭിണികൾ കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്‌പാൽ ശർമ അന്തരിച്ചു