അബുദാബി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്ക് ഏർപ്പെടുത്തി യുഎഇ. ബംഗ്ളാദേശ്, പാകിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേർപ്പെടുത്തിയത്. മെയ് 12ആം തീയതി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡിനെ തുടർന്ന് ഇതിനോടകം തന്നെ യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്‍ഗോ ഫ്‌ളൈറ്റുകള്‍ തടസമില്ലാതെ സര്‍വീസ് നടത്തും. യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയ അറിയിപ്പ് പുറത്തിറക്കിയത്.
യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്‌ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, വ്യവസായികളുടെ ജെറ്റ് വിമാനങ്ങള്‍ എന്നിവക്ക് വിലക്ക് ബാധകമല്ല. എന്നാൽ ഇവർ യാത്ര നടത്തുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നടത്തിയ കോവിഡ് പരിശോധനയുടെ ഫലം ഹാജരാക്കേണ്ടതുണ്ട്. തുടർന്ന് യുഎഇയിൽ എത്തിയ ശേഷം 10 ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്നും, 4ആം ദിവസവും 8ആം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : അജ്‌മാനിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി; 50 ശതമാനം പേർക്ക് പ്രവേശനം