കോവിഡ് പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യുഎഇ 

By Trainee Reporter, Malabar News
scholarship_Malabar News
Representational image
Ajwa Travels

ദുബായ്: യുഎഇയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, സാമ്പത്തിക ബാധ്യത ലഘൂകരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ, ആരോഗ്യ മേഖലയിലെ ജീവനക്കാരെ പിന്തുണക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്‌ലൈന്‍ ഹീറോസ് ഓഫീസും ചേര്‍ന്നാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. ബിരുദം നേടുന്നതു വരെയുള്ള ട്യൂഷന്‍, ലാപ് ടോപ്, ഗതാഗതം തുടങ്ങിയ പഠന സംവിധാനങ്ങള്‍ക്കുള്ള ചിലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന വിധത്തിലാണ് പദ്ധതി തയാറാക്കുന്നത്. ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആശുപത്രികളിലെ ക്ലീനര്‍മാരുടെ മക്കള്‍ക്ക് വരെ പദ്ധതിയുടെ ഭാഗമാകാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 ന് മുന്‍പായി വിശദാശംങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.

Read more: മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ.

കോവിഡ് മഹാമാരിയുടെ കാലത്ത്, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ നേരത്തെ തന്നെ ഫ്രണ്ട്‌ലൈന്‍ ഹീറോസ് ഓഫീസ് ശേഖരിച്ചിരുന്നു. ഇത്തരം ജീവനക്കാരെ തിരിച്ചറിയുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിനും ഈ വിവരങ്ങള്‍ സഹായിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE