തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച് ബെന്നി ബെഹനാൻ. മുൻ ധാരണ പ്രകാരമാണ് ബെന്നി ബെഹനാൻ മുന്നണി കൺവീനർ സ്ഥാനം രാജി വെച്ചതെന്നാണ് സൂചന. പകരം എം.എം ഹസ്സൻ യുഡിഎഫ് കൺവീനറായേക്കും.
എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബെന്നി ബെഹനാനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ ധാരണയുണ്ടായിരുന്നു. മുല്ലപ്പള്ളിയുടെ വരവോടെ കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഹസ്സനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു എ ഗ്രൂപ്പിന്റെ തീരുമാനം. ഇക്കാര്യം നിർദ്ദേശിച്ച് ഹൈക്കമാൻഡിന് കെപിസിസി കത്തയക്കുകയും ചെയ്‌തിരുന്നു.
ബെന്നി ബെഹനാനെ ഹൈക്കമാൻഡാണ് നിയമിച്ചത്. അതുകൊണ്ടു തന്നെ ഹൈക്കമാൻഡിന്റെ തീരുമാനം വരാത്തതിനാൽ ബെന്നി ബെഹനാൻ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതൊടെ രാജി നീണ്ടുപോകുകയും വിഷയത്തിൽ എ ഗ്രൂപ്പിൽ തർക്കം രൂക്ഷമാകുകയും ചെയ്‌തു. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബെന്നി ബെഹനാനോട് രാജി ആവശ്യപ്പെട്ടതോടെയാണ് തിടുക്കത്തിലുള്ള രാജി പ്രഖ്യാപനം.
Also Read: ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുവും
ഉമ്മൻചാണ്ടിയുമായി താൻ അകൽച്ചയിലായെന്ന വാർത്ത തന്നെ അസ്വസ്ഥനാക്കിയെന്ന് രാജി തീരുമാനം അറിയിച്ച വാർത്താ സമ്മേളനത്തിൽ ബെന്നി ബെഹനാൻ പറഞ്ഞു. പുകമറ മാറ്റാനാണ് രാജിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.