തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രംഗത്തിറക്കാന്‍ ഇടത് മുന്നണിക്ക് ഭയമാണെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ഹസ്സന്‍ രംഗത്ത് വന്നിരിക്കുന്നത്. കൂടാതെ അഴിമതിക്ക് വേണ്ടിയാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് വര്‍ക്കുകളെല്ലാം കൊടുക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു. ടെണ്ടര്‍ പോലുമില്ലാതെയാണ് സര്‍ക്കാര്‍ എല്ലാ വര്‍ക്കുകളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതെന്നും, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിഎം രവീന്ദ്രന്‍ ആണെന്നും ഹസ്സന്‍ ആരോപണം ഉന്നയിച്ചു.
സിഎം രവീന്ദ്രന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാത്തതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ രവീന്ദ്രന്റെ രോഗം മാറില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. കൂടാതെ ആര്‍എസ്എസിന്റെ ശബ്‌ദമാണ് എ വിജയരാഘവനെന്ന് പറഞ്ഞ ഹസ്സന്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും വ്യക്‌തമാക്കി. യുഡിഎഫ് അധികാരത്തില്‍ വരുന്നതോടെ ശബരിമലയിലെ വിശ്വാസ പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
Read also : രവീന്ദ്രനെ രക്ഷിക്കാൻ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി