മിലാന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. ആവേശകരമായ ഫൈനലില്‍ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കന്നികിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽനിന്ന ശേഷം ഫ്രാൻസ് ശക്‌തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഫ്രാന്‍സിനായി കരീം ബെന്‍സമ, കൈലിയന്‍ എംബാപ്പെ എന്നിവര്‍ ഗോള്‍ നേടി. സ്‌പെയിനിന്റെ ഗോള്‍ മൈക്കല്‍ ഒയര്‍സബാള്‍ നേടി.
64ആം മിനിട്ടില്‍ ഒയാര്‍സബാള്‍ നേടിയ ഗോളിലൂടെ സ്‌പെയിനാണ് മുന്നിലെത്തിയത്. 66ആം മിനിട്ടില്‍ കരിം ബെന്‍സമ ഫ്രാന്‍സിനായി വല കുലുക്കി. 80ആം മിനിട്ടില്‍ കിലിയന്‍ എംബാപ്പെയും തന്റെ ഗോൾ കണ്ടെത്തിയതോടെ ഫ്രാന്‍സ് വിജയമുറപ്പിച്ചു.
ആദ്യമായിട്ടാണ് ഫ്രാന്‍സ് നേഷന്‍സ് ലീഗ് നേടുന്നത്. 2018ല്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിന് മറ്റൊരു പ്രധാന കിരീടം കൂടി ഇതോടെ സ്വന്തമായി.
Most Read: മാസ്‌കും മുഖക്കുരുവിന് കാരണമാകാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം