ലണ്ടൻ: വായ്‌പാ തട്ടിപ്പ് കേസില്‍ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ നൽകിയ ഹരജി യുകെ ഹൈക്കോടതി തള്ളി. ലണ്ടന്‍ കോടതിയില്‍ കഴിഞ്ഞ മാസമാണ് നീരവ് മോദി അപേക്ഷ നല്‍കിയത്.
ഇന്ത്യയിൽ നീതിയുക്‌തമായ വിചാരണ ഉണ്ടാകില്ലെന്നും ദുർബലമായ തെളിവുകളാണ് തനിക്കെതിരെ അന്വേഷണ സംഘം നിരത്തിയതെന്നും നീരവ് മോദി അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ വായ്‌പാതട്ടിപ്പ് നടത്തി 2018 ജനുവരിയിലാണ് നീരവ് മോദി ഇന്ത്യ വിട്ടത്.
അതിനിടെ വായ്‌പാതട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. വായ്‌പാതട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്കുകൾക്ക് ഉണ്ടായത്.
Read also: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം; രജിസ്ട്രേഷൻ ആരംഭിച്ചു