ഷില്ലോങ്: മുതിര്‍ന്ന ഉള്‍ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ മേഘാലയയില്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉള്‍ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില്‍ ഒരാളാണ് ദൃഷ്‌ടി രാജ്ഖോവ. നിലവില്‍ ആര്‍മി ഇന്റലിജന്‍സിന്റെ കസ്‌റ്റഡിയിലാണ് ഇയാളെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അധികം വൈകാതെ രാജ്ഖോവയെ അസമിലെത്തിക്കും.
ഉള്‍ഫ തലവന്‍ പ്രകാശ് ബാരുവയുടെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളാണ് രാജ്‌ഖോവയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ ബംഗ്‌ളാദേശില്‍ ആയിരുന്നുവെന്നും മേഘാലയയില്‍ എത്തിയിട്ട് കുറച്ചു ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കീഴടങ്ങലിന്റെ കാരണങ്ങള്‍ വ്യക്‌തമല്ല.
ഇന്ത്യയിലെ ഏറ്റവും വലിയ വിഘടനവാദ ഗ്രൂപ്പുകളില്‍ ഒന്നാണ് അസമില്‍ പ്രവര്‍ത്തിക്കുന്ന ഉള്‍ഫ എന്ന സംഘടന. 1979ലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. അസമിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
സായുധ സംഘടനയായതിനാല്‍ സംസ്‌ഥാനത്ത് നിരവധി അക്രമ സംഭവങ്ങള്‍ ഇവരുടെ പേരില്‍ നിലവിലുണ്ട്. 1990 കേന്ദ്ര സര്‍ക്കാര്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇവര്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Read Also: അർണബിന് ജാമ്യം, സുപ്രീംകോടതി കേന്ദ്രത്തിന് കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായി; കണ്ണൻ ഗോപിനാഥൻ