സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണം

സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി താമസിക്കാനുള്ള കാലയളവ്.

By Trainee Reporter, Malabar News
Umrah visa holders in Saudi Arabia must leave the country by June 6
Rep. Image
Ajwa Travels

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് ഹജ്‌ജ് ഉംറ മന്ത്രാലയം. സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി താമസിക്കാനുള്ള കാലയളവ്. ഓൺലൈൻ ഉംറ വിസകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

വിസ ലഭിച്ചു 90 ദിവസത്തിനുള്ളിൽ സൗദിയിൽ എത്തണം. അല്ലെങ്കിൽ വിസ കാൻസൽ ആകും. എന്നാൽ, സൗദിയിൽ എത്തിയാൽ പരമാവധി 90 ദിവസം താമസിക്കാം. ഇതായിരുന്നു ഇതുവരെ ഇഷ്യൂ ചെയ്‌ത വിസകളിൽ കാണിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഇഷ്യൂ ചെയ്യുന്ന വിസകളിൽ സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ഏതാണോ ആദ്യം എത്തുന്നത്, അതാണ് പരമാവധി താമസിക്കാനുള്ള കാലയളവ്. അതിന് മുൻപ് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരും. ഹജ്‌ജിന് മുന്നോടിയായാണ് ഈ തീരുമാനമെന്നാണ് സൂചന.

Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE