ട്രിനിഡാഡ്: അണ്ടർ-19 ലോകകപ്പിൽ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ യുവ സംഘത്തിന്റെ ജയം. ഇതോടെ ബംഗ്ളാദേശിനോട് ഏറ്റുവാങ്ങിയ 2020 ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനും ഇന്ത്യക്കായി.
ബുധനാഴ്‌ച നടക്കുന്ന സൂപ്പർ ലീഗ് സെമിയിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ളാദേശിനെ 37.1 ഓവറിൽ വെറും 111 റൺസിന് കൂടാരം കയറ്റിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ശ്രദ്ധയോടെ കളിച്ച ഇന്ത്യ 30.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
65 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 44 റൺസെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഷായിക് റഷീദ് 59 പന്തുകൾ നേരിട്ട് 26 റൺസെടുത്തു. ക്യാപ്റ്റൻ യാഷ് ദുൾ 26 പന്തിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു. ജയം നേടുമ്പോൾ യാഷിനൊപ്പം 18 പന്തിൽ നിന്ന് 11 റൺസുമായി കൗശൽ താംബെയും ക്രീസിലുണ്ടായിരുന്നു.
Read Also: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി