ബെവ്‌കോയിലെ അനാവശ്യ സ്‌ഥിരപ്പെടുത്തൽ; നേരിടേണ്ടി വന്നത് വൻ നഷ്‌ടം

By News Desk, Malabar News
Bevco Online
Representational Image
Ajwa Travels

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബെവ്‌കോയിൽ നടത്തിയത് അനാവശ്യ സ്‌ഥിരപ്പെടുത്തലെന്ന് റിപ്പോർട്. 426 പുറംകരാർ തൊഴിലാളികളെ ലേബലിംഗ് തൊഴിലാളികളായി സ്‌ഥിരപ്പെടുത്തുമ്പോൾ പകുതി ജീവനക്കാരുടെ ആവശ്യം പോലും ബെവ്‌കോയിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്‌ഥിര ജോലിക്കാർ ദിവസം ചുരുങ്ങിയത് 600 ലേബൽ ഒട്ടിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പലയിടത്തും പകുതി പോലും ഒട്ടിക്കുന്നില്ല.

സ്‌ഥിര ജീവനക്കാർക്ക് പോലും പണിയില്ലാതെ ഇരിക്കുമ്പോഴാണ് മിക്ക വെയർ ഹൗസുകളിൽ കരാറുകാരും ലേബൽ ഒട്ടിച്ച് ബെവ്‌കോയ്‌ക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ലേബലിംഗ് തൊഴിലാളികളെ സ്‌ഥിരപെടുത്താൻ രാഷ്‌ട്രീയ പാർട്ടികളും യൂണിയൻ നേതാക്കളും മൽസരിച്ചപ്പോൾ സ്‌ഥിര ജീവനക്കാരുടെ എണ്ണം ആവശ്യമുള്ളതിൽ ഇരട്ടിയിലേറെയായി. സ്‌ഥിരം ജീവനക്കാർ വെറുതെയിരിക്കുമ്പോഴും കരാർ തൊഴിലാളികൾക്ക് ഓരോ മാസവും ബെവ്‌കോ ലേബൽ ഒട്ടിക്കാൻ ലക്ഷങ്ങളാണ് സർക്കാർ ചെലവഴിക്കുന്നത്.

Most Read: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരൻ; നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE