ലഖ്‌നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്. ഹത്രാസില്‍ നിന്നും 20 കിലോമീറ്റര്‍ മുന്നേ അദ്ദേഹത്തെ തടയുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പിന്നാലൊണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് പുറപ്പെട്ടത്.
ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി രാജിവെക്കും വരെ തങ്ങള്‍ പ്രക്ഷോഭം തുടരുമെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
നേരത്തെ, പെണ്‍കുട്ടിയുടെ പിതാവിനും സഹോദരനുമൊപ്പം ഡെല്‍ഹിയില്‍ പെണ്‍കുട്ടി ചികില്‍സയില്‍ കഴിഞ്ഞ ആശുപത്രിക്ക് മുമ്പില്‍ നടന്ന പ്രതിഷേധത്തിലും ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ യുപി പോലീസ് അറസ്‌ററ് ചെയ്‌ത് വീട്ടുതടങ്കലില്‍ വെക്കുകയായിരുന്നു.
Read also: ‘കോവിഡല്ല, ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മഹാമാരി’; മമത ബാനര്‍ജി