ലഖ്‌നൗ: ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കുമെന്നും ഇതുവഴി യുവാക്കള്‍ക്ക് വേണ്ടി പുതിയ തൊഴില്‍ മേഖല സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നും യോഗി പറഞ്ഞു. ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റിന്റെയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് ഓര്‍ഗനൈസേഷന്‍ ലാബിന്റേയും ശിലസ്‌ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കുന്ന രാജ്യമാണ്. എന്നാൽ സുരക്ഷയില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചാല്‍ യുപിയെ അമേരിക്കയെ പോലെ വികസിപ്പിക്കും എന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയുടെ വാഗ്‌ദാനം.
‘ഇരട്ട എന്‍ജിനുകളായ’ യോഗി-കേശവ് പ്രസാദ് മൗര്യ നേതൃത്വം നല്‍കുന്ന ബിജെപിക്ക് വോട്ട് ചെയ്യണമെന്നും, ബിജെപി അധികാരമേറ്റാല്‍ അഞ്ച് ലക്ഷം കോടി മുതല്‍മുടക്കില്‍ യുഎസിലേതിന് സമാനമായ റോഡുകള്‍ യുപിയില്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ജഗദീഷ്‌പൂര്‍, ബാബുഗഞ്ച്, ഉന്‍ചഹര്‍, അല്ലാപൂര്‍ ബൈപാസ് റോഡിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഗഡ്‌കരിയുടെ പ്രസ്‌താവന.
Read also: യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി