ലഖ്‌നൗ: സംസ്‌ഥാനത്തെ ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്താൻ ബിജെപി സർക്കാരിന് സാധിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം സംസ്‌ഥാനത്തെ പള്ളികളില്‍ നിന്നും ലൗഡ്‌സ്‌പീക്കര്‍ നീക്കം ചെയ്തെന്നും അവ പ്രദേശത്തെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും ദാനം നൽകിയെന്നും യോഗി കൂട്ടിച്ചേർത്തു.
‘പല സംസ്‌ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കലാപങ്ങളുണ്ടായി. എന്നാൽ യുപിയില്‍ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം രാമനവമി ആവേശത്തോടെ ആഘോഷിച്ചു. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ സമാധാനപരമായി നടന്നു. ഇക്കഴിഞ്ഞ ഈദിന് റോഡിലുള്ള നമസ്‌കാരം നിങ്ങള്‍ കണ്ടുകാണില്ല. പള്ളികളിലെ ലൗഡ്‌സ്‌പീക്കറുകളുടെ ശബ്‌ദവും അധികമായി കേള്‍ക്കാറുണ്ടാകില്ല, കാരണം ഇവയെല്ലാം ഇപ്പോള്‍ ആശുപത്രികള്‍ക്കോ സ്‌കൂളുകള്‍ക്കോ കൈമാറിക്കഴിഞ്ഞു,’ യോഗി പറഞ്ഞു.
തെരുവുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ 5,600ലധികം സംരക്ഷണ ശാലകൾ സ്‌ഥാപിച്ചതായാണ് യോഗിയുടെ പ്രതികരണം. മഥുര, വൃന്ദാവനം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും യോഗി പറഞ്ഞു.
Read also: ജമ്മുവിൽ തുരങ്കം തകർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം