ലഖ്‌നൗ: യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തുകയാണ് ചെയ്‌തതെന്ന് പോലീസ് വ്യക്‌തമാക്കുന്നു.
വയലിൽനിന്ന് അഴുകിയ മണം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ഡിസംബർ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. ആന്നേ ദിവസം വൈകിട്ട് തന്നെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. പിന്നീട് പെൺകുട്ടിയുടെ വീട്ടിൽനിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള കരിമ്പ് വയലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി തെളിഞ്ഞതായി പോലീസ് അഡീഷണൽ സൂപ്രണ്ട് വിദ്യ സാഗർ മിശ്ര പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ബിഹാറിലെ നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; ആറ് മരണം