വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്‌ലാന്റയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു. കേസിലെ വിചാരണ വരെയാണ് ജാമ്യ കാലാവധി. 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് ട്രംപ് കോടതിയിൽ കീഴടങ്ങുന്നത്.
2020 തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടുള്ള തോൽവി ഒഴിവാക്കുന്നതിന് വേണ്ടി പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മർദ്ദം ചെലുത്തിയതായി ചില ഉദ്യോഗസ്‌ഥരും വ്യക്‌തമാക്കിയിരുന്നു.
ജോ ബൈഡന്റെ വിജയാഘോഷത്തിനിടെ ട്രംപിന്റെ അനുയായികൾ ആക്രമണവും നടത്തിയിരുന്നു. അതേസമയം, പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിൽ ട്രംപിനെ നേരത്തെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡണ്ട് തടുർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത്. ‘നീതി പരിഹസിക്കപ്പെടുകയാണ് ഇവിടെ. ഞങ്ങൾ തെറ്റൊന്നും ചെയ്‌തിട്ടില്ല. ഞാനും തെറ്റൊന്നും ചെയ്‌തിട്ടില്ല’. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read| ലോഡ്‌ഷെഡിങ് ഏർപ്പെടുത്തുമോ? മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്