ന്യൂയോർക്ക്: ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ളാം നേടിയ പുരുഷ താരമെന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്‌നത്തിന് കനത്ത പ്രഹരമേൽപ്പിച്ച് റഷ്യയുടെ ഡാനിൽ മെദ്‌വദേവ്. യുഎസ് ഓപ്പൺ കലാശപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച് ഡാനിൽ മെദ്‌വദേവ് തന്റെ കന്നി ഗ്രാൻഡ്‌സ്ളാം കിരീടത്തിൽ മുത്തമിട്ടു.
ഇക്കുറി യുഎസ് ഓപ്പൺ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോൾ കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു ജോക്കോവിച്ചിനെ കാത്തിരുന്നത്. കിരീടം നേടിയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ളാം നേടിയ പുരുഷതാരമാകാനും കലണ്ടർ സ്ളാം നേടാനും ഈ സെർബ് താരത്തിന് ആകുമായിരുന്നു. എന്നാൽ ആ സ്വപ്‌നമെല്ലാം തകർത്താണ് മെദ്‌വദേവിന്റെ കിരീടനേട്ടം.
#USOPen
البطل الجديد لكرة التنس الروسي دانييل ميدفيديف ❤️?وبطل بطولة امريكا المفتوحة للتنس بعد سحقه للصربي نوفاك دجوكوفيتش . pic.twitter.com/CuvEfKJZLS— ثــام ــــر (@th1amer) September 12, 2021
മൽസരത്തിൽ ഉടനീളം വ്യക്‌തമായ ആധിപത്യം സ്‌ഥാപിച്ച മെദ്‌വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നൽകിയില്ല. സ്‌കോർ: 6–4, 6–4, 6–4.
2019ലെ യുഎസ് ഓപ്പൺ ഫൈനലിൽ റഫാൽ നദാലിനോട് മെദ്‌വദേവ് പരാജയം ഏറ്റുവാങ്ങിയിരുന്നു. കനത്ത പോരാട്ടത്തിനൊടുവിൽ കൈവിട്ട കിരീടം ഇത്തവണ മെദ്‌വദേവ് അനായാസം സ്വന്തമാക്കുന്ന കാഴ്‌ചയ്‌ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
Most Read: മുതലമടയിലെ ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്