ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചു. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രി ആകും.
ഭരണകക്ഷിയായ ബിജെപിയില്‍ കലാപങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം റാവത്ത് ഡെല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയെ കണ്ടിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ജനപിന്തുണ നഷ്‌ടമായെന്ന് ആയിരുന്നു മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പരാതി.
പാര്‍ട്ടി എംഎല്‍എമാര്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന നീരസവും മന്ത്രിസഭ വിപുലീകരണത്തിനായി ഉള്ള മുറവിളികളും കണക്കിലെടുത്ത് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങിന്റെ നേതൃത്വത്തില്‍ നേരത്തെ സംസ്‌ഥാന കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. ഇതോടെയാണ് സംസ്‌ഥാനത്ത് നേതൃമാറ്റം കൊണ്ടുവരാൻ തീരുമാനം ആയത്.
അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്‌ഥാനത്തെ ഈ രാഷ്‌ട്രീയ പ്രതിസന്ധി ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Kerala News: സീറ്റ് വിഭജനത്തിൽ പരാതിയില്ല; തൃപ്‌തരാണെന്ന് കാനം രാജേന്ദ്രൻ