ഡെൽഹി: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെത്തുമെന്ന് ഇന്നറിയാം. വൈകീട്ട് ഡെറാഡൂണിൽ നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ 9.30ന് നിയമസഭയിൽ എംഎൽഎമാരുടെ സത്യ പ്രതിജ്‌ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്സിംഗ്, മീനാക്ഷി ലേഖി എന്നിവർ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കും.
പുഷ്‌കർ സിങ് ധാമി, രമേഷ് പൊഖ്രിയാൽ, സംസ്‌ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ എന്നിവർ ഇന്നലെ ചർച്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ പുഷ്‌കർ സിങ് ധാമിക്കായി രാജിവെക്കാൻ തയ്യാറാണെന്ന് ആറ് ബിജെപി എംഎൽഎമാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാല് സംസ്‌ഥാനങ്ങളിലെയും സർക്കാർ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചർച്ച നടത്തിയിരുന്നു
ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായാണ് ബിജെപി വീണ്ടും അധികാരം നേടിയത്. ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി മാറിയ ബിജെപി 70 സീറ്റിൽ 41 സീറ്റുകളാണ് നേടിയത്. അതേസമയം 25 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ചെയ്യാനായത്. പാര്‍ട്ടി മുന്നിലായെങ്കിലും ബിജെപി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടു.
Most Read: പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ