ഡി ലിറ്റ് വിവാദം; മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് വി മുരളീധരൻ

By Web Desk, Malabar News
50% increase globally while 5% increase in the country; Union Minister justifies fuel price hike
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയാണ് പ്രതിപക്ഷ നേതാവ്. രാജ്യത്തിന്റെ പ്രഥമ പൗരനെ അവഹേളിച്ച സർക്കാരിനൊപ്പം നിൽക്കുക എന്നതാണോ നയമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്‌തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

രാഷ്‌ട്രപതിക്ക് ഡി ലിറ്റ് ശുപാർശ ചെയ്യാൻ ഗവർണർക്ക് എന്ത് അധികാരമെന്നാണ് സതീശൻ ചോദിക്കുന്നത്. രാജ്യത്തെ പൗരനുള്ള അവകാശം ഗവർണർക്ക് ഇല്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്‌ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു. ഡി ലിറ്റ് ശുപാർശ ആർക്കും കൊടുക്കാം. പ്രതിപക്ഷ നേതാവിന് വിവരം ഇല്ലാത്തത് ഗവർണറുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു.

വിഡി സതീശന് പിണറായി വിജയനെ ഭയമാണ്. ഈ ഭയത്തെ ക്രിയാത്‌മക പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കുന്നു. ഭീരുവായ പ്രതിപക്ഷ നേതാവിനെയല്ല സർക്കാരിന്റെ ദുഷ്‌ചെയ്‌തികളെ ചോദ്യം ചെയ്യാനുള്ള തന്റേടവും ആർജവവും ഉള്ള പ്രതിപക്ഷ നേതാവിനെയാണ് കേരളത്തിന് ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read Also: കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE