കൊൽക്കത്ത: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ പശ്‌ചിമ ബംഗാളിൽ ആക്രമണം. വെസ്‌റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന പേഴ്‌സണൽ സ്‌റ്റാഫിന് പരിക്കേറ്റു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി മുരളീധരന്‍ ട്വീറ്റ് ചെയ്‌തു. ഒരു കാറിന്റെ ചില്ലുകൾ തകർക്കപ്പെടുകയും പേഴ്‌സണല്‍ സ്‌റ്റാഫിനെ ആക്രമിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വി മുരളീധരന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1
— V Muraleedharan (@VMBJP) May 6, 2021
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്‌ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് ഇന്ന് മുരളീധരന് നേരെയുണ്ടായ ആക്രമണവും. നേരത്തെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് മുരളീധരന് നേരെ ആൾക്കൂട്ടം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഉൾപ്പടെയുള്ളവര്‍ മരിച്ച ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.
അതേസമയം ബംഗാളിലെ സംഘര്‍ഷ വിഷയത്തില്‍ സംസ്‌ഥാനം ഇതുവരെ കേന്ദ്രത്തിന് റിപ്പോർട് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്രം നേരിട്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്‌ഥാനത്ത് എത്തിയ നാലംഗ ആഭ്യന്തര മന്ത്രാലയ സംഘം സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോർട് തയ്യാറാക്കും. സംസ്‌ഥാനത്തെ ക്രമസമാധാന സാഹചര്യം നേരിട്ട് ബോധ്യപ്പെടുകയാണ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
Also Read: ‘അദാർ പൂനവാലക്ക് ഇസഡ് പ്ളസ് സുരക്ഷ തന്നെ വേണം’; ഹരജി