സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ മന്ദഗതിയിൽ; ആശങ്ക അറിയിച്ച് കേന്ദ്രം

By Staff Reporter, Malabar News
vaccination-private-sector
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിൽ ആവുന്നത് ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സിൻ സംഭരണ നിലയും, പുരോഗതിയും ദിവസേന വിലയിരുത്താൻ കേരളം ഉൾപ്പെടെയുള്ള 15 സംസ്‌ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.

വാക്‌സിൻ ലഭിക്കാൻ തടസങ്ങളുണ്ടെങ്കിൽ സ്വകാര്യ കേന്ദ്രങ്ങളും വാക്‌സിൻ നിർമാതാക്കളും തമ്മിൽ വേഗത്തിലും ഫലപ്രദമായുമുള്ള ഏകോപനം സംസ്‌ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയിൽ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ഉന്നതല യോഗത്തിന് പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം.

കേരളത്തിന് പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഒഡീഷ, തെലങ്കാന, അരുണാചൽ പ്രദേശ്, കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്‌ചിമ ബംഗാൾ, ഡെൽഹി, പഞ്ചാബ്, ഹരിയാണ എന്നീ സംസ്‌ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ഉന്നതല യോഗത്തിൽ പങ്കെടുത്തിരുന്നു. വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ നോഡൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

Read Also: ‘ഐടി ആക്‌ട് 66 എ’ പ്രകാരം കേസെടുക്കരുത്; സംസ്‌ഥാനങ്ങളോട് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE