ന്യൂഡെൽഹി: വാക്‌സിൻ രജിസ്‌ട്രേഷൻ എടുക്കാൻ സ്‌മാർട് ഫോണും കോവിൻ ആപ്ളിക്കേഷൻ സംവിധാനവും ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ജനസേവന കേന്ദ്രങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താൻ സാധിക്കും; കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു.
ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്തവർക്ക് വാക്‌സിൻ രജിസ്‌ട്രേഷനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കി. കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
Read also: പ്രതിസന്ധി; അയൽ സംസ്‌ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ സാധിക്കില്ലെന്ന് കേരളം, കേന്ദ്രത്തെ അറിയിച്ചു