തിരുവനന്തപുരം: വാരിയംകുന്നൻ വിഷയത്തിൽ ആര്‍എസ്എസിന്റെ നിലപാടിനെ എതിർത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തതിന്റെ വിഷമം തീർക്കാൻ ആർഎസ്എസ് ചരിത്രത്തെ വളച്ചൊടിക്കുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ ഉൾപ്പടെ സ്വന്തം രാജ്യത്തെ തള്ളിപറഞ്ഞ ആര്‍എസ്എസുകാർ ബ്രിട്ടീഷുകാർ എഴുതി വെച്ച ചരിത്രം പച്ചയ്‌ക്ക് വിഴുങ്ങാനാണ് ശ്രമിക്കുന്നത്.
മലബാര്‍ സമരനേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനുള്ള നീക്കത്തിനെതിരെ വിഡി സതീശൻ നേരത്തെ രംഗത്ത് വന്നിരുന്നു. മലബാർ കലാപത്തിലെ രക്‌തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ രാജ്യത്തിന്റെ ചരിത്രമാണ് സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു. ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്‌ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്; സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Read also: നെഹ്‌റുവിനേയും ഒഴിവാക്കി ഐസിഎച്ച്ആര്‍; പകരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി