ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനേ ഒഴിവാക്കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിൽ (ഐസിഎച്ച്ആര്‍). ‘ആസാദി കാ അമൃത് മഹോൽസവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാംപെയ്ന്‍ പോസ്‌റ്ററിലാണ് നെഹ്‌റുവിനെ ഉള്‍പ്പെടുത്താതിരുന്നത്.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ ചിത്രമാണ് നെഹ്‌റുവിന് പകരം സ്വാതന്ത്ര്യസമര സേനാനികളുടെ ഒപ്പം നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ആൻഡമാൻ ജയിലിലായിരുന്ന സവര്‍ക്കര്‍ ക്വിറ്റിന്ത്യാ സമരത്തേയും തള്ളിപ്പറഞ്ഞിട്ടുണ്ട്. അതേസമയം മഹാത്‌മാഗാന്ധി, ബിആര്‍ അംബേദേക്ർ, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവര്‍ പോസ്‌റ്ററിലുണ്ട്.
നേരത്തെ മലബാര്‍ സമരനേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനുള്ള ഐസിഎച്ച്ആര്‍ റിപ്പോര്‍ട് വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.
Read Also: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍