കൊച്ചി: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്‌ക്ക് 30 മുതല്‍ നാല്‍പതു രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്‌ച കൊണ്ടാണ് പച്ചക്കറിയ്‌ക്ക് വിലകയറിയത്.
കഴിഞ്ഞ മാസങ്ങളിൽ തക്കാളി നല്ല രീതിയിൽ വിളവെടുത്തപ്പോൾ ആവശ്യത്തിന് വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന് കർഷകർ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ വില കൂടിയിരിക്കുന്നത് തക്കാളിക്ക് തന്നെയാണ്.ചില്ലറ വിപണിയില്‍ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്.
കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.
Read Also: സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ മൊഴി പുറത്ത്