തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില. തമിഴ്‌നാട്ടിൽ മഴയെ തുടർന്ന് കൃഷികൾ വ്യാപകമായി നശിച്ചതാണ് വില വർധനയ്‌ക്ക് കാരണം. പ്രധാനമായും തക്കാളി, ബീൻസ് എന്നിവയ്‌ക്കാണ് വിപണിയിൽ വില ഉയർന്നത്. അതേസമയം തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റ് പച്ചക്കറിക്കള്‍ക്ക് വില കാര്യമായി കൂടിയിട്ടില്ല.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂന്നിരട്ടി വർധനയാണ് തക്കാളിയുടെ വിലയിൽ സംസ്‌ഥാനത്ത് ഉണ്ടായത്. 60 രൂപയാണ് തിരുവനന്തപുരത്തെ വിപണിയിൽ ഒരു കിലോ തക്കാളിയുടെ വില. കൂടാതെ ബീൻസ് വിലയും കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ ഉയർന്നിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളിപ്പോൾ മഴ മൂലം തക്കാളി ചെടികൾ അഴുകി നശിക്കുകയും, പഴങ്ങൾ കൊഴിഞ്ഞു പോകുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ ബീൻസ്, അമരപ്പയർ, മല്ലിയില എന്നിവയും വ്യാപകമായി നശിച്ചു. ഇതാണ് ഇപ്പോൾ വില വർധനയ്‌ക്ക് കാരണമായത്. എന്നാൽ മറ്റ് പച്ചക്കറികൾക്ക് കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ തമിഴ്‌നാട്ടിൽ വില കൂടിയിട്ടില്ല.
Read also: ബ്രിട്ടീഷ് എംപിയുടെ കൊലപാതകം; തീവ്രവാദി ആക്രമണമെന്ന് പോലീസ്