തിരുവനന്തപുരം: ഇന്ധന- പാചകവാതക വിലയിൽ ജനം നട്ടം തിരിയുന്നതിനിടെ പച്ചക്കറി വിലയിലും വൻ വർധനവ്. സവാള, തക്കാളി, മുരിങ്ങയ്‌ക്ക എന്നിവയുടെ വില ഇരട്ടിയായി. ഒരാഴ്‌ചക്കിടെ ഉണ്ടായ വിലവർധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.
ഒരാഴ്‌ച മുൻപ് ഒരു കിലോ സവാളയ്‌ക്ക് 22 രൂപയായിരുന്നു വില. കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ സവാളയുടെ ഇപ്പോഴത്തെ വില മൊത്ത വിപണിയില്‍ കിലോയ്‌ക്ക് 40ഉം ചില്ലറ വിപണിയിൽ 45നടുത്തുമാണ് വില. കൊച്ചി മാർക്കറ്റിൽ കഴിഞ്ഞ മാസം 25 രൂപയായിരുന്നു ഒരു കിലോ സവാളയുടെ വില. ഇന്നത് 50 രൂപയായി.
13 രൂപ ഉണ്ടായിരുന്ന തക്കാളി മൊത്തവിപണിയില്‍ 30ഉം ചില്ലറ വിപണിയില്‍ 35രൂപയുമായി കുതിച്ചു. ക്യാരറ്റിനും (60) മുരിങ്ങയ്‌ക്കും (80) വില ഇരട്ടിയായി. ഇതരസംസ്‌ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്‌ഥയുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
Also Read: ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി