തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. രോഗലക്ഷണം ഉണ്ടായിട്ടും റോഡ് മുഖ്യമന്ത്രി റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം മാറാത്ത മുഖ്യമന്ത്രി ഭാര്യയോടൊപ്പം അതേ കാറിൽ തന്നെയാണ് കയറിപ്പോയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കൂടാതെ, ജലീൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണം എന്നും പങ്കാളിത്തം പുറത്ത് കൊണ്ടുവരാൻ നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിവാദങ്ങൾ അനാവശ്യമാണെന്നും മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വിശദീകരിച്ചു. കോവിഡ് നെഗറ്റീവ് ആയ അദ്ദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയാണ്. അല്ലാതെ, പൊതുപരിപാടിയിൽ പങ്കെടുക്കാനല്ല അദ്ദേഹം പോയതെന്നും മന്ത്രി പറഞ്ഞു.
Also Read: മെഗാ വാക്‌സിനേഷന് തിരിച്ചടിയായി വാക്‌സിൻ ക്ഷാമം; ഇന്ന് മിക്ക ജില്ലകളിലും ക്യാംപുകള്‍ മുടങ്ങും