ടി20 ക്യാപ്‌റ്റൻ സ്‌ഥാനം ഒഴിയാനൊരുങ്ങി കോഹ്‌ലി; ഔദ്യോഗിക പ്രഖ്യാപനം

By News Desk, Malabar News
virat-kohli
Ajwa Travels

ദുബായ്‌: ട്വന്റി- 20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. യുഎഇയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പിന് ശേഷം സ്‌ഥാനം ഒഴിയുമെന്നാണ് അറിയിപ്പ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു കോഹ്‌ലിയുടെ ഔദ്യോഗിക പ്രഖ്യാപനം. അമിതമായ ജോലിഭാരം കാരണമാണ് ക്യാപ്റ്റനായി തുടരുന്നില്ലെന്ന് തീരുമാനിച്ചതെന്നും ഏകദിനങ്ങളിലും ടെസ്‌റ്റിലും നായകനായി തുടരുമെന്നും കോഹ്‌ലി വ്യക്‌തമാക്കി.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

‘കഴിഞ്ഞ ഒൻപത് വർഷത്തോളമായി മൂന്ന് ഫോർമാറ്റിലും കളിക്കുന്നതിന്റെയും ആറ് വർഷത്തോളം മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ സ്‌ഥാനം വഹിക്കുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റൻസി ഒഴിയുകയാണ്. ടെസ്‌റ്റിലും ഏകദിനങ്ങളിലും തുടർന്നും ടീമിനെ നയിക്കും. ക്യാപ്റ്റൻ എന്ന നിലയിൽ കഴിവിന്റെ പരമാവധി ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്‌സ്‌മാൻ എന്ന നിലയിൽ തുടർന്നും ടീമിനായി മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കും’; സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ വിരാട് കോഹ്‌ലി പറഞ്ഞു.

ഒരുപാട് സമയമെടുത്താണ് താൻ ഈ തീരുമാനം എടുത്തതെന്നും രവി ശാസ്‌ത്രിയുമായും ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുമായും കൂടിയാലോചിച്ചുവെന്നും കോഹ്‌ലി പറയുന്നു. വിരാട് കോഹ്‌ലി ക്യാപ്‌റ്റനായ 45 ടി20 മൽസരങ്ങളിൽ ഇന്ത്യ 27 കപ്പുകൾ സ്വന്തമാക്കി. 14 മൽസങ്ങളിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തു. കരിയറിൽ 89 ടി20 മൽസരങ്ങൾ ഇന്ത്യൻ കുപ്പായമണിഞ്ഞ് കളിച്ചിട്ടുള്ള കോഹ്‌ലി 52.65 ശരാശരിയിൽ 3159 റൺസ് നേടിയിട്ടുണ്ട്.

Also Read: ഹൈദരാബാദ് ബലാൽസംഗ-കൊലക്കേസ് പ്രതി മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE