ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ ആദ്യ ടി-20യിൽ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. വിരാട് കോലി സ്വയം വിശ്രമം എടുക്കുമോ എന്ന് സെവാഗ് ചോദിച്ചു. ടെസ്‌റ്റിൽ മികച്ച ഫോമിലായിരുന്ന രോഹിത് പരിമിത ഓവർ മൽസരങ്ങളിലും ആ പ്രകടനം തുടരാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ വിശ്രമം അനുവദിച്ചത് ശരിയായില്ലെന്നും സെവാഗ് കൂട്ടിച്ചേർത്തു.
ആദ്യ ടി-20 മൽസരത്തിൽ ഇംഗ്‌ളണ്ടിന്റെ ജയം അനായാസമായിരുന്നു. 8 വിക്കറ്റിനാണ് ഇംഗ്‌ളണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്‌ളണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയം നേടുകയായിരുന്നു.
49 റൺസ് നേടിയ ജേസൻ റോയ് ആണ് ഇംഗ്ളീഷ് നിരയിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തത്. ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യർ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഇതിനെ തുടർന്നാണ് രോഹിതിനെ പുറത്തിരുത്തിയ തീരുമാനത്തെ വിമർശിച്ച് സെവാഗ് രംഗത്ത് വന്നത്.
Read Also: അജി ജോണിനൊപ്പം ഐഎം വിജയനും; ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’ വരുന്നു